കോട്ടയം: ക്രിസ്മസിെൻറ വരവ് അറിയിച്ച് ക്രിസ്മസ് റീത്തുകള്‍ക്കും പ്രാധാന്യം ഏറുന്നു. കോട്ടയം കീഴ്ക്കുന്ന് സ്വദേശി സീലിയ ബാസ്റ്റിന് പടിഞ്ഞാറയില്‍ ക്രിസ്മസ് റീത്തുകള്‍ ഒരുക്കി വ്യത്യസ്തയാകുന്നു. വിദേശ രാജ്യങ്ങളാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഡ്രൈഫ്ലവേഴ്‌സ്, പൂക്കള്‍, എവര്‍ഗ്രീന്‍ ഇലകള്‍, മുള്ളുകള്‍, ഫ്രൂട്‌സ് തുടങ്ങിയവ ഉപയോഗിച്ചാണ് റീത്തുകള്‍ നിര്‍മിക്കുന്നത്. പുരാതന റോമില്‍ ജനങ്ങള്‍ വിജയത്തിെൻറ അടയാളമായി അലങ്കരിച്ച റീത്തുകള്‍ വീടുകളുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരുന്നു. കിഴക്കന്‍ യൂറോപ്പിൽ ശൈത്യകാലത്തെ വരവേല്‍ക്കാനും വരാനിരിക്കുന്ന പ്രത്യാശയുടെ ലക്ഷണമായും ദേവദാരു ഇലകള്‍ കൂട്ടിയിണക്കി റീത്തുകള്‍ ഉണ്ടാക്കിയിരുന്നു. പില്‍ക്കാലത്ത് ജര്‍മനിയിലെ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും ഇത് ക്രിസ്മസുമായി ബന്ധപ്പെടുത്തി അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍, കൂടുതല്‍ നാള്‍ ഉപയോഗിക്കാമെന്നുള്ളതിനാല്‍ പ്ലാസ്റ്റിക്, ചെറുകമ്പികള്‍, പൈന്‍ ഇലകള്‍ എന്നിവകൊണ്ടാണ് സീലിയ റീത്ത് നിര്‍മിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പള്ളിയിലെ ആവശ്യത്തിനായി റീത്തുകള്‍ നിര്‍മിച്ചിരുന്നു. ചെറുകമ്പികള്‍ വളയരൂപത്തിലാക്കി പ്ലാസ്റ്റിക് കൊണ്ടുള്ള ഇലകളും മറ്റ് വസ്തുക്കളും പേപ്പറുകളും വളയത്തില്‍ ചുറ്റും. ഇവയില്‍ വിവിധ തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ ക്രമീകരിച്ചാണ് റീത്തുകള്‍ നിര്‍മിക്കുന്നത്. റീത്തുകളുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചതിലൂടെ ആവശ്യക്കാരും എത്താറുണ്ട്.
വിപണിയില്‍ ഡ്രൈ ഫ്ലവേഴ്‌സ് ലഭ്യമാണെങ്കിലും ഇവക്ക് വില കൂടുതലാണ്. വ്യത്യസ്ത വലുപ്പത്തിലുള്ളതും വിവിധ തരത്തിലുമുള്ള റീത്തുകള്‍ ലഭ്യമാണ്. 300 മുതല്‍ 2000 രൂപക്ക് മുകളിലുള്ള റീത്തുകളും ലഭിക്കും. ക്രിസ്മസ് അലങ്കാരത്തിനുശേഷം ഇവ വീടുകളിൽ വാള്‍ ഡെക്കറേഷനായും കല്യാണ അലങ്കാരത്തിനും ഉപയോഗിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.