കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാനപാതയിലെ ഇരുപത്തിയാറാം മൈലിലെ പാലം പുനർനിർമാണത്തിന് 2.73 കോടി അനുവദിച്ചു. സമീപനാളിൽ പ്രളയത്തിൽ തകരാറ് സംഭവിച്ചിരുന്നു. പുതിയപാലം പണിയുന്നതിന് ഫണ്ട് അനുവദിച്ചതായി എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിലെ പാലത്തെക്കാൾ നീളവും വീതിയും ഉയരവും വർധിപ്പിക്കും. ഇരുസൈഡിലും കാൽനടക്ക് സൗകര്യം ഉൾപ്പെടുത്തും. 11 മീറ്റര്‍ വീതിയില്‍ പണിയുന്ന പുതിയ പാലത്തില്‍ 7.5 മീറ്റര്‍ വാഹനഗതാഗതത്തിന് മാത്രമായി ഉണ്ടാകും. 16 മീറ്റർ ആയിരിക്കും പുതിയ പാലത്തിന്‍റെ നീളം. കൂടാതെ നിലവിലെ പാലത്തെക്കാളും ഏകദേശം രണ്ടുമീറ്റർ ഉയർത്തിയായിരിക്കും പുതിയപാലം പണിയുക. അതിനനുസൃതമായി അപ്രോച്ച് റോഡും ഉയർത്തും. 55 വർഷത്തിലധികം പഴക്കമുള്ള നിലവിലെ പാലം 2021ലെ പ്രളയത്തിൽ തകരാറിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. മുമ്പ് 2018ലെ പ്രളയത്തിലും പാലത്തിന് ബലക്ഷയം സംഭവിക്കുകയും അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും അധികകാലം സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയില്ല. അതിനാലാണ് പുതിയ പാലത്തിന് ഫണ്ട് അനുവദിപ്പിച്ചത് എന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ശബരിമല തീർഥാടകർ ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കേണ്ട സംസ്ഥാന പാതയിൽ പുതിയപാലം വളരെ അത്യാവശ്യമായിരുന്നു. നിർദിഷ്ട ശബരി എയർപോർട്ടിലേക്കുള്ള പ്രധാനപാത എന്നതുൾപ്പെടെ ഭാവി ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയപാലത്തിന് അനുമതി നേടിയെടുത്തിട്ടുള്ളത്. നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.