തിടനാട് ബാങ്ക് തെരഞ്ഞെടുപ്പ്: ജനകീയ പാനലിന് ജയം

വോട്ടെടുപ്പിനിടെ ലാത്തിച്ചാർജ് ഈരാറ്റുപേട്ട: സംഘർഷത്തിനിടെ നടന്ന തിടനാട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തോമസ് വടകര നയിച്ച ജനകീയ പാനലിന് ജയം. പതിനൊന്നിൽ പത്ത് സീറ്റും ജനപക്ഷത്തിന്‍റെ പിന്തുണയിൽ മത്സരിച്ച ജനകീയ പാനൽ സ്വന്തമാക്കി. ഇടതുപാനലായ സഹകരണ മുന്നണിയിൽനിന്ന് വി.പി. രാജു മാത്രം വിജയിച്ചു. വോട്ടെടുപ്പിനിടെ സി.പി.എം പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായി. ഇരുഭാഗത്തുമായി സംഘടിപ്പിച്ച പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ മാറിയില്ല. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാർജിൽ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന് പരിക്കേറ്റു. വിജിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജും വോട്ടെടുപ്പ് കേന്ദ്രത്തിൽ എത്തിയിരുന്നു. ഇതിനിടെ ഷോൺ ജോർജ് വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപത്തുനിന്ന് മാറ്റണമെന്നും എൽ.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടു. എം.എൽ.എക്ക് വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപത്ത് നിൽക്കാമെങ്കിൽ തനിക്കും നിൽക്കാമെന്നായിരുന്നു ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജിന്റെ നിലപാട്. പൊലീസ് നിർദേശത്തെ തുടർന്ന് ഷോൺ പിൻവാങ്ങിയതിനുപിന്നാലെ എൽ.ഡി.എഫ് പ്രവർത്തകൾ കൂവിവിളിച്ചു. ഇതോടെ ഷോൺ തിരികെവന്നു. തുടർന്ന് പൊലീസ് ഇരുപക്ഷത്തോടും മാറാൻ ആവശ്യപ്പെടുകയും സംഭവം സംഘർഷത്തിലേക്ക് മാറുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.