വടിവാളുമായി ഭീഷണി മുഴക്കിയ കാപ്പ കേസ് പ്രതി പിടിയിൽ

കോട്ടയം: നഗരമധ്യത്തിലെ മാർക്കറ്റിൽ വടിവാളുമായി ഭീഷണി മുഴക്കിയ കാപ്പ കേസ് പ്രതി പൊലീസ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിനെയാണ് (26) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ തിരുവാതുക്കൽ സ്വദേശിയായ യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലും കഞ്ചാവ്, വധശ്രമ കേസുകളിലും പ്രതിയാണ്. ഈ കേസുകളിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. വ്യാഴാഴ്ച നഗരമധ്യത്തിലെ മാർക്കറ്റിൽ എത്തി വടിവാൾ വീശി ഭീഷണി മുഴക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ലോക്കപ്പിൽ തല ഇടിച്ച് പൊട്ടിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തി. തലയിൽ രണ്ട് സ്റ്റിച്ചുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.