കൊയ്ത്തുയന്ത്രം കിട്ടിയില്ല; തുരുത്തി പുറത്തേരി പാടത്ത് നെല്ല് കിളിര്‍ത്തു

ചങ്ങനാശ്ശേരി: കൊയ്ത്തുയന്ത്രം കിട്ടാത്തതിനെത്തുടർന്ന് തുരുത്തിയിൽ 102 ഏക്കര്‍ പുറത്തേരി പാടശേഖരത്തിലെ 140 ദിവസമായ നെല്ല് പാടത്തു വീണ് കിളിര്‍ത്തുതുടങ്ങി. പുതിയ ഞാറു നട്ടതുപോലെയാണ് ഇപ്പോള്‍ പാടശേഖരം. നെന്മണികള്‍ കതിരില്‍നിന്ന് പൊഴിഞ്ഞുപോയ നിലയിലാണ്. 10 കൊയ്ത്തുയന്ത്രമാണ് ഇപ്പോള്‍ ഇവിടെ ആവശ്യമായി വരുന്നത്. നാലെണ്ണം മാത്രമാണ് ലഭിച്ചത്. മഴ മാറി നില്‍ക്കുകയാണെങ്കിലും കാലാവസ്ഥ മാറ്റമുള്ളത് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൃഷിവകുപ്പ് ഇടപെട്ട് കൊയ്ത്തുയന്ത്രം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മറ്റ് പാടശേഖരങ്ങളിലെ കൊയ്ത്തു കഴിഞ്ഞ് നെല്ല് സിവില്‍ സപ്ലൈസ് എടുത്തു കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് ഈ ദുരവസ്ഥ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.