പിണറായിയിൽ പ്രതിയെ ഒളിപ്പിച്ചതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ. സുധാകരൻ

കോട്ടയം: ഹരിദാസൻ വധക്കേസ് പ്രതിയായ ആര്‍.എസ്.എസുകാരന്‍ സി.പി.എമ്മുകാരന്‍റെ വീട്ടില്‍ ഒളിവിൽ കഴിഞ്ഞതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. എല്ലാ ക്രിമിനല്‍ രാഷ്ട്രീയത്തിന് മുന്നിലും നിന്ന പഴയൊരു സി.പി.എം നേതാവിന്‍റെ മകളുടെ വീട്ടിലാണ് പ്രതി ഒളിവില്‍കഴിഞ്ഞത്. ഇതിന് സി.പി.എം മറുപടി പറയണം. വീടിന് ബോംബ് എറിഞ്ഞതും സി.പി.എമ്മുകാരാണ്. പിണറായി വിജയന്‍റെ വീടിനടുത്താണ് ബോംബേറുണ്ടായതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ-റെയില്‍ കുറ്റി പറിക്കുന്നവരുടെ പല്ല് പറിക്കാനുള്ള കഴിവൊന്നും കണ്ണൂരില്‍ ഇ.പി. ജയരാജനില്ല. സദാചാരബോധം നഷ്ടപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് ഇവിടെയുള്ളത്. പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിച്ചത് ഇതിന് തെളിവാണ്. കെ-റെയിലുമായി ബന്ധപ്പെട്ട സമരം തുടരും. ജയിലില്‍ പോകാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.