പത്തനംതിട്ട: കഥക് മുതൽ ഒഡീസി വരെ നിറഞ്ഞാടിയ ശാസ്ത്രീയ നൃത്തമത്സരങ്ങൾ വിധികർത്താക്കൾക്ക് വെല്ലുവിളിയായതിനൊപ്പം ആസ്വാദകരുടെയും മനം നിറച്ചു. സർവകലാശാല മത്സര വേദികളിലൊന്നായ നെടുമുടി വേണു നഗറിൽ (റോയൽ ഓഡിറ്റോറിയം) നടന്ന ശാസ്ത്രീയനൃത്തങ്ങളുടെ വ്യത്യസ്തശാഖയിലെ രീതികളെ ഒരേ വേദിയിൽ പരസ്പരം അവതരിപ്പിച്ചുകൊണ്ടുള്ള മത്സരമാണ് ആസ്വാദകർക്ക് നൃത്തവൈവിധ്യങ്ങളുടെ വിരുന്ന് നൽകിയത്. കഥക്, മണിപൂരി, ഒഡീസി, കുച്ചിപ്പുടി എന്നീ നാലിനത്തിലായി ഒറ്റമത്സരമാണ് നടന്നത്. എന്നാൽ, സവിശേഷതകളേറെയുള്ള ഈ മത്സരങ്ങളിൽപോലും കുട്ടികൾ സീഡിയിൽ റെക്കോഡ് ചെയ്ത ഗാനങ്ങളെ ആശ്രയിക്കുന്നത് നൃത്തത്തിന്‍റെ മാറ്റ് കുറക്കുന്നതായി നൃത്താധ്യാപകനായ ആർ.എൽ.വി പ്രദീപ് പറഞ്ഞു. പുതിയ കുട്ടികൾ ഏറെ പ്രതീക്ഷ ഉണർത്തുന്നവരാണെന്നും ഈ മേഖലയിൽ കടന്നുവരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നൃത്തം തെരഞ്ഞെടുക്കുന്ന കുട്ടികൾ അതിനെ ഗൗരവത്തോടെ സമീപിക്കുകയും പുതിയ അന്വേഷണങ്ങൾക്ക് ശ്രമിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.