കോട്ടയം: അന്യായമായ ഭൂനികുതി വർധന പൂർണമായും പിൻവലിക്കണമെന്ന് ദേശീയ കർഷക ഫെഡറേഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ തകർന്നടിഞ്ഞ സമ്പദ്ഘടനയും കാർഷിക വ്യവസ്ഥയും നിലനിൽക്കെ ഭൂനികുതി വർധന താങ്ങാനാവില്ലെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നത് ഭൂമി ക്രയവിക്രയച്ചെലവ് ഉയർത്തും, കാർഷിക സബ്സിഡി വിതരണം പണമായി നൽകുന്ന രീതി തുടരുക, നെല്ല് സംഭരണവില കി.ഗ്രാമിന് 35 രൂപയാക്കുക, റബറിന് ന്യായവില 250 രൂപയായി നിശ്ചയിക്കുക, നാളികേരത്തിന്‍റെ തറവില കിലോക്ക് 48 രൂപയായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് ജോർജ് മണലിൽ, പ്രസിഡൻറ് ജോർജ് മുല്ലക്കര, പ്രഫ. വി. എം. ജോർജ്, ജയിംസ് കുറ്റികോട്ടയിൽ, ജോസഫ് തോമസ്, ജോർജുകുട്ടി പോൾ പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.