ചങ്ങനാശ്ശേരി: സമരസമിതി നേതാക്കളോട് സംസാരിക്കാന്‍പോലും തയാറാകാതെ നേതാക്കളെയെല്ലാം അടിച്ചമര്‍ത്തുന്ന നയമാണ് പൊലീസ് സ്വീകരിച്ചതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി പറഞ്ഞു. സമരത്തിനിടയിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. സമരത്തിനിടയില്‍ ഡിവൈ.എസ്.പി വയറിന് ചവിട്ടിയതായി വി.ജെ. ലാലി പറഞ്ഞു. പൊലീസുകാര്‍ തൂക്കിയെടുത്ത് കൊണ്ടു പോകുന്നതിനിടെ കൈ തിരിഞ്ഞ് കൈക്കുഴ തെന്നിയും പരിക്കേറ്റിട്ടുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്ന നിരാശ്രയരുടെ പ്രതിഷേധത്തെയാണ് പൊലീസ് നിഷ്ഠൂരം അടിച്ചമര്‍ത്തിയതെന്നും വി.ജെ. ലാലി പറഞ്ഞു. സ്‌കാനിങ് റിസൽറ്റ് ലഭിച്ചാലേ വയറ്റിലെ പരിക്കിനെക്കുറിച്ച് അറിയാന്‍ കഴിയൂവെന്നും ലാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.