വൈക്കം: ''12ാമത്തെ വയസ്സിലാണ് ആദ്യമായി ഉച്ചഭാഷിണിയില്‍ പാടുന്നത്. ടി.വി പുരത്ത് സംഘടിപ്പിച്ച കമ്യൂണിസ്റ്റ് സമ്മേളനമായിരുന്നു വേദി''. ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം. വാസുദേവനെ അനുസ്മരിക്കാൻ ചേർന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വിപ്ലവഗായിക പി.കെ. മേദിനിയുടെ ഉള്ളിൽ പഴയകാലസ്മരണകളുടെ വേലിയേറ്റമായിരുന്നു. ഉച്ചഭാഷിണിയില്‍ പാടാന്‍ ആദ്യമൊക്കെ വലിയ ഭയമായിരുന്നു. ഒരുവേള രാജഭരണത്തിനെതിരെ പാട്ടുപാടിയതിന് കോട്ടയത്തുവെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. കാരാഗൃഹവാസം തന്നിലെ വിപ്ലവകാരിയെ വളര്‍ത്താനേ ഉതകിയുള്ളൂ -പി.കെ. മേദിനി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളായ ആര്‍. സുഗതന്‍, പി.ടി. പുന്നൂസ്, കെ.വി. പത്രോസ്, എസ്. കുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേർന്നുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചോർക്കുമ്പോൾ പഴയ ആവേശം വാക്കുകളിൽ നിറഞ്ഞു. യോഗം പി.കെ. മേദിനി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മഴുവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി അശോകന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, വി.കെ. അനില്‍കുമാര്‍, എം.എസ്. രാമചന്ദ്രന്‍, എസ്. ബിജു, ബി. സദാനന്ദന്‍, ഷീല സുരേശന്‍, സുരേശന്‍ എന്നിവര്‍ സംസാരിച്ചു. KTL MEDINI- വൈക്കത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം. വാസുദേവന്റെ 39ാമത് ചരമവാര്‍ഷിക ദിനത്തില്‍ ടി.വി പുരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം പി.കെ. മേദിനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.