കോട്ടയം: വിദേശത്ത് നഴ്സിങ് കെയർടേക്കർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപയും പാസ്പോർട്ട് രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച ഓൺലൈൻ ഏജൻസിയിൽനിന്ന് വീട്ടമ്മക്ക് പണം തിരികെ വാങ്ങി നൽകി കോട്ടയം സൈബർ പൊലീസ്. ഓൺലൈൻ പരസ്യം കണ്ട് 2020 ഡിസംബറിലാണ് മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മ രണ്ട് തവണകളായി 50,000 രൂപ വീതം ഏജൻസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയത്. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. ഇതോടെ വീട്ടമ്മ കോട്ടയം സൈബർ പൊലീസിനെ സമീപിച്ചു. ഓൺലൈൻ ഏജൻസിയുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് തുക മടക്കി നൽകാൻ നിർദേശിച്ചു. തുക അവരുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞദിവസം ലഭിച്ചു. സമാനരീതിയിൽ ഒട്ടനവധി പരാതികൾ കോട്ടയം സൈബർ പൊലീസിന്റെ സജീവ അന്വേഷണത്തിലാണെന്ന് ജില്ല പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.