കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. താഴമൺ മഠം തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. മേൽശാന്തി പെരിയമന നാരായണൻ നമ്പൂതിരി സഹകാർമികനായി. നാഗസ്വര-പഞ്ചവാദ്യ മേളങ്ങളോടെ കൊടിയേറിയപ്പോൾ ഭക്തർ ആർപ്പുവിളിച്ചും തളിർ വെറ്റില പറത്തിയും സ്ത്രീകൾ വായ്ക്കുരവയിട്ടും ഉത്സവത്തെ വരവേറ്റു. 23ന് വൈകീട്ട് നാലിന് 22 ഗജവീരന്മാർ ചമയങ്ങളോടെ അണിനിരക്കുന്ന പകൽപൂരം നടക്കും. നടൻ ജയറാം പ്രമാണിയായി 111 വാദ്യകലാകാരന്മാരാണ് പൂരത്തിന് മേളം ഒരുക്കുന്നത്. 24 ന് പുലർച്ച ഒന്നിന് കിഴക്കേ ഗോപുരവഴിയിലെ ആലിൻചുവട്ടിലാണ് പള്ളിനായാട്ട്. വൈകീട്ട് ആറിന് കാരാപ്പുഴ അമ്പലക്കടവ് ദേവി ക്ഷേത്രക്കുളത്തിലാണ് തേവരുടെ ആറാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.