പത്തനംതിട്ട: മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ 90ാമത് ദുക്റോന പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വിവിധ സ്ഥലങ്ങളിൽനിന്ന് തീർഥാടകർ കാൽനടയായി കബറിങ്കൽ എത്തി തുടങ്ങി . വ്യാഴാഴ്ച കാതോലിക്ക ബാവ ബസേലിയസ് തോമസ് പ്രഥമൻ കബറിങ്കൽ പ്രാർഥന നടത്തി. വടക്കൻ മേഖലയിൽനിന്ന് കാൽനടയായി പാരമ്പര്യ ആചാരപ്രകാരം ചെറിയ സംഘമായി തീർഥാടകർ എത്തുന്നുണ്ട് . കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. രഥയാത്രകൾ ഉണ്ടാകില്ല, പൊതുസമ്മേളനവും ഇല്ല. വെള്ളിയാഴ്ച രാവിലെ അഞ്ചിന് പ്രഭാത പ്രാർഥനയും തുടർന്ന് കുർബാനയും നടക്കും. വൈകീട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും തുടർന്ന് സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണവും നടത്തും. ശനിയാഴ്ച രാവിലെ മൂന്നിന് മഞ്ഞനിക്കര മാർ സ്തെഫാനോസ് കത്തീഡ്രലിൽ മാർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാനയും ദയറ കത്തീഡ്രലിൽ 5.45ന് മൂന്നിൻമേൽ കുർബാനയും നടക്കും. 8.30നു ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കർമികത്വത്തിൽ കുർബാന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.