എം.ജിയിൽ കോൺഗ്രസ് അനുകൂല സംഘടന പിളർന്നു

കെ. മുരളീധരൻ രക്ഷാധികാരിയായി പുതിയ സംഘടന കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ എം.ജി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ പിളർന്നു. രണ്ടുവർഷമായി നിലനിൽക്കുന്ന തർക്കങ്ങൾക്കൊടുവിലാണ് ഒരുവിഭാഗം സംഘടന വിട്ടത്. മുൻ ഭാരവാഹികളായ ഡി. പ്രകാശ്, സന്ധ്യ ജി. കുറുപ്പ് എന്നിവരെ പുറത്താക്കിയതാണ് പെട്ടെന്നുള്ള കാരണം. കഴിഞ്ഞ സെനറ്റ് െതരഞ്ഞെടുപ്പിലും യൂനിയൻ നയിച്ച അനിശ്ചിതകാല സമരത്തിലും ഉൾപ്പെടെ നിരന്തര സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇരുവരെയും സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചതെന്ന് എം.ജി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി അറിയിച്ചു. ഔദ്യോഗിക വിഭാഗത്തെ എതിർക്കുന്നവർ മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി സ്റ്റാഫ് യൂനിയൻ എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകി. കെ. മുരളീധരനാണ് രക്ഷാധികാരി. പ്രസിഡൻറായി വൈ. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറിയായി ഡി. പ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു. രാജീവ്.ഡി, ബൻഷി ടി.ആർ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. ജോയൻറ് സെക്രട്ടറിമാരായി രാജേഷ്.വി, ഷൈലജ കെ.കെ എന്നിവരെയും ട്രഷററായി അനിൽകുമാർ.ജിയെയും തീരുമാനിച്ചിട്ടുണ്ട്. പകുതിയിൽ കൂടുതൽ പ്രവർത്തകരുടെ പിന്തുണ പുതിയ സംഘടനക്ക് ഉണ്ടെന്ന് ഭാരവാഹികൾ അവകാശപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.