കോട്ടയം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ വന്ന് പഠിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി നിർദേശം മുന്നോട്ടുവെച്ച് സർവകലാശാലയിലെ റാങ്ക് ജേതാവും ബിഹാർ സ്വദേശിനിയുമായ പായൽകുമാരിയും. കുടിയേറ്റ വിദ്യാർഥികൾക്കായി സ്കോളർഷിപ് ഏർപ്പെടുത്തണമെന്നാണ് പായൽ ആവശ്യപ്പെട്ടത്. ജീവിത സാഹചര്യങ്ങൾ മൂലം പലർക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടിവരുന്നു. സ്കോളർഷിപ് ഏർപ്പെടുത്തിയാൽ ഇത്തരത്തിലുള്ള വിദ്യാർഥികൾക്ക് പഠനം തുടരാനാകുമെന്നും സംവാദത്തിൽ പായൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബി.എ ഹിസ്റ്ററി ആർക്കിയോളജിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥിനിയാണ് പായൽകുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.