ഏറ്റുമാനൂര്‍: ലൗലി ജോർജ് ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വാർഡിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധിയായ ലൗലി എൽ.ഡി.എഫിലെ ഡോ. എസ്. ബീനയെ 13നെതിരെ 15 വോട്ടിന് പരാജയപ്പെടുത്തിയാണ് ചെയർപേഴ്സനായത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി കെ.ബി. ജയമോഹനാണ് വൈസ് ചെയര്‍മാന്‍. സി.പി.എമ്മിലെ ഇ.എസ്. ബിജുവിനെ 13നെതിരെ 15 വോട്ടിന് തന്നെയാണ് ജയമോഹനൻ പരാജയപ്പെടുത്തിയതും. 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫിലെ 13 അംഗങ്ങളെ കൂടാതെ സ്വതന്ത്രരായി ജയിച്ച സുനിത ബിനീഷും വിജി ജോർജ് ചാവറയും ലൗലിക്ക് വോട്ട് ചെയ്തു. മൂന്നാം വാർഡിൽനിന്ന് സ്വതന്ത്രയായി ജയിച്ച ബീന ഷാജി എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ബീനക്ക് വോട്ട് ചെയ്തു. എൻ.ഡി.എയും ആദ്യം മത്സരരംഗത്തുണ്ടായിരുന്നു. 15ാം വാർഡിൽനിന്നുള്ള ബി.ജെ.പി പ്രതിനിധി അജിശ്രീ മുരളി ആയിരുന്നു എൻ.ഡി.എ സ്ഥാനാർഥി. ഏഴ് വോട്ട് ലഭിച്ചു. മുന്‍ വൈസ് ചെയര്‍പേഴ്സൻ കൂടിയായ ലൗലി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് യോഗം നേരേത്ത തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ടുവര്‍ഷം ലൗലിക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ തന്നെ ത്രേസ്യാമ്മ മാത്യു, അന്‍സു ജോര്‍ജ് എന്നിവരെയും പത്താം വാര്‍ഡില്‍നിന്നുള്ള സ്വതന്ത്ര അംഗം സുനിത ബിനീഷിനെയും പരിഗണിക്കാനാണ് തീരുമാനം. ഭരിക്കാന്‍ കേവലഭൂരിപക്ഷമില്ലെങ്കിലും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 13 അംഗങ്ങളുള്ള യു.ഡി.എഫ് അധികാരത്തില്‍ ഏറുന്നതോടെ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ തവണ അഞ്ച് ചെയര്‍മാന്‍മാരായിരുന്നുവെങ്കില്‍ ഇക്കുറി നിലവിലെ ധാരണയനുസരിച്ച് നാല് ചെയര്‍മാന്‍മാരാണ്. നഗരസഭയുടെ പ്രഥമചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ പ്രതിനിധീകരിച്ച ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് റെബലായി മത്സരിച്ച് മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ വിജി ജോര്‍ജ് ചാവറയും പത്താം വാര്‍ഡില്‍നിന്ന് ജയിച്ച സുനിത ബിനീഷുമാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്. ചില സ്ഥിരം സമിതി അധ്യക്ഷമാരുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. വിജി ജോര്‍ജ് ചാവറക്ക് അഞ്ചു വര്‍ഷം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം. സുനിത ബിനീഷിന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷസ്ഥാനവും അവസാനവര്‍ഷം നഗരസഭ ചെയര്‍മാന്‍ സ്ഥാനവും ലഭിക്കും. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാത്യു വാക്കത്തുമാലിയുടെ ഭാര്യ കൂടിയായ ത്രേസ്യാമ്മ മാത്യു, കാരിത്താസ് വാര്‍ഡില്‍നിന്ന് ജയിച്ച അന്‍സു ജോസഫ് എന്നിവരാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുംവര്‍ഷങ്ങളില്‍ പരിഗണിക്കപ്പെടുന്നവര്‍. മുന്‍ സി.പി.എം കൗണ്‍സിലര്‍ ബിനീഷിൻെറ ഭാര്യയാണ് സുനിത. പാര്‍ട്ടിയുമായി ഇടക്ക് അകന്ന ബിനീഷ് തൻെറ വാര്‍ഡ് വനിത സംവരണമായതിനെ തുടര്‍ന്ന് ഭാര്യയെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അങ്കത്തട്ടില്‍ ഇറക്കുകയായിരുന്നു. മൂന്ന് മുന്നണിയെയും പരാജയപ്പടുത്തി വെന്നിക്കൊടി പാറിച്ച പിന്നാലെ യു.ഡി.എഫ് പാളയത്തിലെത്തി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നേതാക്കളെ കണ്ട സുനിതക്ക് സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും ഒരു വര്‍ഷം നഗരസഭ ചെയര്‍പേഴ്സൻ സ്ഥാനവും വാഗ്ദാനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.