കോട്ടയം: സിസ്റ്റർ അഭയയുടെ ദുരൂഹ മരണവും അഭയ കേസ് അന്വേഷണവും അവസരമായി കരുതി ക്നാനായ സമൂഹത്തെയും സഭയെയും ആക്രമിക്കാനും ചളിവാരിയെറിയാനും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുവെന്നത് അപലപനീയമാണെന്ന് ക്നാനായ അൽമായ സംഘനകൾ. ക്രൈംബ്രാഞ്ചും സി.ബി.െഎയിലെ ജോയൻറ് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥ സംഘവും നിരവധിതവണ അന്വേഷണം നടത്തി കേസ് എഴുതിത്തള്ളണമെന്ന് നാലുതവണ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പുതിയ അന്വേഷണസംഘം മുൻവിധിയോടെ എത്തി വിശ്വാസയോഗ്യമല്ലാത്ത വ്യക്തികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും കുറ്റക്കാരായി ചൂണ്ടിക്കാട്ടിയതിൻെറ അടിസ്ഥാനത്തിലാണ് വിധി. എങ്കിലും കോടതിവിധിയെ മാനിക്കുന്നു. ഉന്നത കോടതികളിൽ അപ്പീൽ സമർപ്പിച്ച് ദുരൂഹ മരണത്തിൻെറ യഥാർഥ കാരണം പുറത്ത് കൊണ്ടുവരണം. അതിരൂപത കേസ് നടത്തിപ്പിൽ ഇടപെട്ടിട്ടിെല്ലന്നിരിക്കെ കേസിനായി കോടികൾ സഭ ചെലവിട്ടുവെന്ന് പറയുന്നത് സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ആസൂത്രിത വ്യാജ പ്രചാരണമാണ്. ഇതിൽ അതിരൂപതയിലെ അൽമായ സംഘടനകൾ പ്രതിഷേധിക്കുന്നുവെന്നും കെ.സി.സി പ്രസിഡൻറ് തമ്പി എരുമേലിക്കര, കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ കെ.സി.ഡബ്ല്യു,എ പ്രസിഡൻറ് പ്രഫസർ മെഴ്സി മൂലക്കാട്ട്, ജനറൽ സെക്രട്ടറി സിൻസി പാറയിൽ, കെ.സി.വൈ.എൽ പ്രസിഡൻറ് ലിബിൻ പാറയിൽ, ജനറൽ സെക്രട്ടറി ബോഹിത് പടമുഖം എന്നിവർ പ്രസ്താവയിൽ അറിയിച്ചു. ജീവനക്കാരന് കോവിഡ്; കൃഷിഭവൻ അടച്ചു എരുമേലി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കൃഷിഭവൻ താൽക്കാലികമായി അടച്ചു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് ജീവനക്കാരും ക്വാറൻറീനിൽ പോയതോടെയാണ് കൃഷിഭവൻ അണുമുക്തമാക്കിയശേഷം താൽക്കാലികമായി അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.