കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും പ്രിയ മധുസൂദനനെ വിജയം കൈവിട്ടില്ല. 497 വോട്ടുനേടിയാണ് പനച്ചിക്കാട് പഞ്ചായത്തിലെ അഞ്ചാംവാർഡ് കണിയാമലയിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയ മധുസൂദനൻ ജയിച്ചത്. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിൻെറ ജ്യേഷ്ഠസഹോദരിയാണ് പ്രിയ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. പുറമേക്ക് പരിക്ക് ഉണ്ടായിരുന്നില്ലെങ്കിലും വയറിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായതോടെ ഐ.സി.യുവിൽ പ്രേവശിപ്പിച്ചു. ശസ്ത്രക്രിയക്കുശേഷം സുഖംപ്രാപിച്ച് തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻെറ തലേന്നാണ് വീട്ടിലെത്തിയത്. സ്ഥാനാർഥി ആശുപത്രിയിലായിരുന്നെങ്കിലും പ്രവർത്തകർ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രചാരണത്തിനിടെയാണ് പ്രിയ അമ്മൂമ്മയായതും. രണ്ടാംതവണയാണ് ഇവർ കണിയാമല വാർഡിനെ പ്രതിനിധീകരിക്കുന്നത്. അടിച്ചിറയില്‍ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് 12പേർക്ക് പരിക്ക് കോട്ടയം: എം.സി റോഡില്‍ അടിച്ചിറയില്‍ ട്രാവലറും മിനിലോറിയും കൂട്ടിയിടിച്ച് സ്ത്രീകൾ അടക്കം 12പേർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ നിരവധിപേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് തെങ്കാശി സ്വദേശികളും തൃശൂരിലും പെരുമ്പാവൂരിലും സ്ഥിരതാമസക്കാരുമായ വസ്ത്ര വ്യാപാരികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്. അപകടത്തില്‍ പരിക്കേറ്റ 11പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ്, നാഗൂര്‍ മൊയ്തീന്‍, സുലൈഹാൾ എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിൻെറ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. തമിഴ്‌നാട്ടുകാരായ ഇവര്‍ പെരുമ്പാവൂരില്‍ താമസിച്ച് വ്യാപാരം നടത്തിവരുകയായിരുന്നു. ട്രാവലറിൻെറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണു സൂചന. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പടം: പ്രിയ മധുസൂദനൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.