അമ്മക്കൊപ്പം പത്രിക നൽകാൻ പോയ മകൻ സ്ഥാനാർഥി!

ചങ്ങനാശ്ശേരി: തദ്ദേശപ്പോരിടത്തിൽ അമ്മയും മകനും. മാടപ്പള്ളി കുട്ടന്‍ചിറ വീട്ടില്‍ സോമിനി ബാബുവും മകന്‍ സെറിന്‍ ബാബുവുമാണ് മത്സര രംഗത്തുള്ളത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തെങ്ങണ ഡിവിഷനിലേക്ക് സോമിനിയും മാടപ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡിലേക്ക് മകന്‍ സെറിന്‍ ബാബുവും മത്സരിക്കുന്നു. കോൺഗ്രസ് ടിക്കറ്റിലാണ് ഇരുവരുടെയും മത്സരം. മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, കോണ്‍ഗ്രസ്-ഐ ചങ്ങനാശ്ശേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറി, മാടപ്പള്ളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ബാങ്ക് വൈസ് പ്രസിഡൻറ്, മുന്‍ ഡി.സി.സി മെംബര്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുള്ള സോമിനി ബാബുവിന് നോമിനേഷന്‍ നല്‍കാന്‍ ഒപ്പം പോയതായിരുന്നു മകന്‍ സെറിന്‍. ഈ സമയത്താണ് ഇവര്‍ താമസിക്കുന്ന മാടപ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡില്‍ പത്രിക സമര്‍പ്പണത്തിൻെറ അവസാനദിനമായിട്ടും യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെന്ന് അറിയുന്നത്. മൂന്നര പതിറ്റാണ്ടായി കോണ്‍ഗ്രസിൻെറ സജീവപ്രവര്‍ത്തകനായ പിതാവ് ബാബു കുട്ടന്‍ചിറയും മാതാവ് സോമിനിയും മകനെ സ്ഥാനാര്‍ഥിയാക്കാൻ സമ്മതം മൂളുകയായിരുന്നു. പാത്താമുട്ടം സൻെറ് ഗിറ്റ്‌സ് എന്‍ജിനീയറിങ് കോളജ് നാലാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയായ സെറിന്‍ ബാബു തുടര്‍ന്ന് നാമനിർദേശപത്രിക സമര്‍പ്പിച്ചു. അമ്മയും മകനും ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.