ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 16 വാർഡുകളുള്ള ഇവിടെ അഞ്ച്, ആറ് വാർഡുകളിൽ സ്ഥാനാർഥികൾ ഇല്ല. മറ്റ് 14 വാർഡുകളിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. ഒന്ന്- സന്ധ്യാമോൾ, രണ്ട്- സെബി പ്രദീപ്, മൂന്ന്- രേണു മധു, നാല്- ഷിബു എം.ജോസഫ്, ആറ്- കെ.ആർ. വിനോദ്, ഏഴ്- തോമസ് മാത്യു (ബി.ജെ.പി സ്വതന്ത്രൻ), എട്ട്- രശ്മി ശ്രീകേഷ്, ഒമ്പത്- മനോജ്കുമാർ,10- തങ്കമ്മ ശശിധരൻ, 11 -സൗമ്യ പ്രശാന്ത്, 12 -ഷാജി വയലിൽപറമ്പിൽ, 13 -രാജി സുനിൽ, 14 -രഞ്ജിനി ദിലീപ്, 15- ബിനു ബിജു. എന്‍.ഡി.എ കൺവെന്‍ഷന്‍ കല്ലറ: കല്ലറ ഗ്രാമപഞ്ചായത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷന്‍ തിങ്കളാഴ്ച വൈകീട്ട് ഏഴിന് കല്ലറ പീറ്റീസ് ഒാഡിറ്റോറിയത്തില്‍ നടത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി കല്ലറ പഞ്ചായത്ത് പ്രസിഡൻറ് അനീഷ് പാലക്കമറ്റം അധ്യക്ഷതവഹിക്കും. ഈരാറ്റുപേട്ട താലൂക്ക് ആശുപത്രി വിഷയം വീണ്ടും ചർച്ചയാവുന്നു ഈരാറ്റുപേട്ട: നഗരസഭ തെരെഞ്ഞടുപ്പ് പ്രവർത്തനം സജീവമാകുമ്പോൾ, ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന 23 മാസം മുമ്പുള്ള സംസ്ഥാന ന്യൂനപക്ഷ കമീഷൻെറ ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കാത്തത് സമൂഹമാധ്യമങ്ങളിലും വോട്ടർമാരിലും ചർച്ചയാകുന്നു. താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈലജക്ക് ഒരു വർഷത്തിനിടയിൽ നിരവധി നിവേദനങ്ങൾ നാട്ടുകാരും വിവിധ സംഘടനകളും നൽകിയിരുന്നു. അതും അവഗണിച്ചതായി നാട്ടുകാർ പറയുന്നു. ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ 100 കിടക്കകളും 25 ഡോക്ടർമാരുടെ സേവനവും ഉണ്ടാകും. താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നുള്ളത് നാടിൻെറ പൊതുവികാരമാണെന്ന് മൂന്നുവർഷമായി ഇതിന് വേണ്ടിയുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈരാറ്റുപേട്ട ജനകീയ വികസന ഫോറം ചെയർമാൻ പി.എ.എം. ഷരീഫ് പറഞ്ഞു. ചിത്രം -KTL erattupetta gov. hospital ഈരാറ്റുപേട്ട സർക്കാർ ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.