മുല്ലപ്പെരിയാർ: ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ നടപടി തുടങ്ങി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പെരിയാർ കടുവ സങ്കേതത്തിനുള്ളിലൂടെ ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ നടപടി ആരംഭിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് വനം വകുപ്പ് ചെക്പോസ്റ്റ് മുതൽ അണക്കെട്ട് വരെ ആറുകിലോമീറ്ററാണ് കേബിൾ സ്ഥാപിക്കുക. അണക്കെട്ടിലേക്ക് മുമ്പ് വൈദ്യുതി എത്തിയിരുന്ന ലൈനിൽനിന്ന് േഷാക്കേറ്റ് ആനകൾ െചരിഞ്ഞതോടെ വൈദ്യുതിബന്ധം 2000 ജൂൺ 19ന് വിച്ഛേദിച്ചു. ഇതിനുശേഷം സോളാർ, ജനറേറ്റർ എന്നിവ ഉപയോഗിച്ചാണ് അണക്കെട്ടിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. അണക്കെട്ടിലേക്ക് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കണമെന്ന ആവശ്യത്തിന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി വൈകിയതോടെ നീണ്ടുപോവുകയായിരുന്നു. കോടതി ഇടപെടലോടെയാണ് പിന്നീട് അനുമതി ലഭിച്ചത്. വൈദ്യുതി എത്തിക്കാൻ 1.66 കോടി രൂപ തമിഴ്നാട്-കേരള വൈദ്യുതി ബോർഡിന് നൽകിയിരുന്നു. നിർമാണജോലികൾ ഏറ്റെടുത്ത കരാറുകാരൻെറ നേതൃത്വത്തിലാണ് തിങ്കളാഴ്ച അണക്കെട്ടിന് സമീപത്തുനിന്ന് ജോലികൾ ആരംഭിച്ചത്. അണക്കെട്ടിലേക്ക് കാട്ടിലൂടെ റോഡ് വെട്ടിക്കുഴിച്ചാണ് കേബിൾ സ്ഥാപിക്കുന്നത്. 2021 ജനുവരിയോടെ നിർമാണജോലി പൂർത്തിയാക്കി അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കാനാണ് തീരുമാനം. വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച വിലയിരുത്തലുകൾക്ക് കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം അണക്കെട്ടിൽ ചേർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.