പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ പലകാര്യങ്ങളിലും സ്വീകരിച്ചത് ഉറച്ച നിലപാടുകൾ. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും അദ്ദേഹം എടുത്ത നിലപാടുകളിൽ മാറ്റംവരുത്താൻ മുതിർന്നിരുന്നില്ല. അത് പലരുടെയും അനിഷ്ടങ്ങൾക്കും കാരണമായി. സഭക്കും ക്രൈസ്തവ സമൂഹത്തിനും ഉണ്ടായ തെറ്റുകൾ ഏറ്റുപറയുന്നതിൽ മടികാണിച്ചിരുന്നില്ല. മാർേത്താമ സഭയുടെ നേതൃത്വം ഏറ്റെടുത്ത നാൾമുതൽ സഭയുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ച മുന്നിൽകണ്ടുകൊണ്ടും ഐക്യം നിലനിർത്തുന്നതിനുമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിച്ചു. അവയോട് ആദ്യം പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുെന്നങ്കിലും പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞ് പിന്തുണച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുെണ്ടന്ന് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദരസ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുപോലും തടസ്സംനില്‍ക്കുന്ന ദുഷ്പ്രവണതക്കെതിരെ ക്രൈസ്തവർ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. സഹോദരൻെറ മുഖത്ത് ദൈവത്തിൻെറ പ്രതിച്ഛായ ദർശിക്കാൻ കഴിയണമെന്ന് സഭാജനങ്ങളെ ആവർത്തിച്ച് ഉദ്ബോധിപ്പിച്ച മെത്രാപ്പോലീത്ത, തൻെറ ജീവിതത്തിലും അത് പ്രായോഗികമാക്കി മറ്റുള്ളവർക്ക് മാതൃകയായി. കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്ന് വിദഗ്ധർ നൽകിയ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച് മാർത്തോമ ദേവാലയങ്ങൾ അനിശ്ചിതമായി അടച്ചിടാൻ കൽപനയിറക്കിയ അധ്യക്ഷനുമാണ് ജോസഫ് മാർത്തോമ. ജീവിതത്തിൽ ലാളിത്യവും ശുശ്രൂഷമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങൾ വിലങ്ങുതടിയാകാതെ സഹജീവികളെ സ്നേഹിക്കുകയും കരുതുകയും ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കുകയും ചെയ്യുന്നതിൽ പ്രത്യേക കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. പി.ടി. തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.