എം.ജി കേന്ദ്രീകൃത പ്രവേശനത്തിനെതിരായ ഹരജി ഹൈകോടതി തള്ളി

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന നടപടിക്കെതിരെ സ്വാശ്രയ കോളജ് മാനേജ്‌മൻെറ് അസോസിയേഷൻ നൽകിയ ഹരജി ഹൈകോടതി തള്ളി. സർവകലാശാല മികച്ച രീതിയിൽ സുതാര്യമായി നടത്തുന്ന കേന്ദ്രീകൃത പ്രവേശന പ്രക്രിയക്കെതിരെ പരിഗണിക്കാവുന്ന വാദമുഖങ്ങൾ നിരത്താൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് അനു ശിവരാമൻ സർവകലാശാലക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. സ്വാശ്രയ കോളജ് മാനേജ്‌മൻെറ് അസോസിയേഷൻ നൽകിയ കേസിനെത്തുടർന്ന് മൂന്നാം അലോട്ട്‌മൻെറ് പ്രഖ്യാപിക്കുന്നതിൽ കാലതാമസം വന്നിരുന്നു. വിധി വന്നതോടെ വ്യാഴാഴ്ച മൂന്നാം അലോട്ട്‌മൻെറ് പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.