പൊലീസ് എസ്കോർട്ടിൻെറ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ കോട്ടയം: ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് എസ്കോർട്ട് ലഭിക്കാത്തതിൻെറ പേരിൽ തടവുകാർക്ക് ചികിത്സ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ. ജയിൽ അന്തേവാസികളുടെ പൊലീസ് എസ്കോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിലുള്ള നിർദേശങ്ങൾ എല്ലാ ജില്ല പൊലീസ് മേധാവിമാരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കോട്ടയം ജില്ല ജയിലിലെ 84 വയസ്സുള്ള അന്തേവാസിയായ അബ്ദുൽ ഹമീദ്, ജയിലിലെ പരാതിപ്പെട്ടിയിൽ നിക്ഷേപിച്ച കുറിപ്പ് കോട്ടയം ജില്ല സെഷൻസ് ജഡ്ജി കമീഷനിലേക്ക് അയച്ചു തന്നതിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിരവധി അസുഖങ്ങളുള്ള തനിക്ക് പൊലീസ് എസ്കോർട്ട് ഇല്ലാത്തതിൻെറ പേരിൽ ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. കമീഷൻ കോട്ടയം ജില്ല പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. മുൻകാലങ്ങളിലേതുപോലെ തടവുകാരെ ചികിത്സക്ക് കൊണ്ടുപോകേണ്ടത് ജയിൽ വാർഡന്മാർ ആണെന്ന് സംസ്ഥാന പൊലീസ് മേധാവി 2019 ഒക്ടോബർ 31ന് ജയിൽ മേധാവിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സെഷൻസ് കോടതി ഒഴികെയുള്ള സ്ഥലങ്ങളിൽ എസ്കോർട്ട് ഡ്യൂട്ടിക്ക് പൊലീസുകാരെ അയക്കാൻ കഴിയില്ല. എന്നാലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന തടവുകാർക്ക് സുരക്ഷയുടെ ഭാഗമായി പൊലീസുകാരെ അനുവദിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.