പത്തനംതിട്ട: സംസ്ഥാനത്തെ സാമൂഹിക ജീവിതവും മതസാഹോദര്യവും തല്ലിക്കെടുത്തുന്ന നടപടിയാണ് മലങ്കര ഓർത്തഡോക്സ് മെത്രാൻ കക്ഷി വിഭാഗം നടത്തുന്നതെന്ന് യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത. നീതി നിഷേധിക്കുന്നതിലും പള്ളികൾ പിടിച്ചെടുക്കുന്നതിലും പ്രതിഷേധിച്ച് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനത്തിൻെറ നേതൃത്വത്തിൽ ഓമല്ലൂർ കുരിശിങ്കൽ നടത്തിയ പ്രതിഷേധ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മോർ അത്തനാസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസ്യോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ഫാ. എബി സ്റ്റീഫൻ, ഫാ. സാജൻ.ടി. ജോൺ, ഫാ. റോയി ജോർജ് കട്ടച്ചിറ, ഫാ. ഏലിയാസ് ജോർജ്, മാത്യൂസ് കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് മണലേൽ , ഫാ. സാംസൺ വർഗീസ്, ഫാ. കോശി .പി . ജോർജ്, അലക്സ് ജോർജ്, ഷാജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, യുവജന - വനിത സമാജം, 'സൺഡേ സ്കൂൾ, ഇടവക പള്ളി പ്രതിനിധികൾ എന്നിവർ മാത്രമാണ് സമരത്തിൽ വിവിധ സമയക്രമപ്രകാരം പങ്കെടുത്തത്. ptl__omallur yuhanon mor milithios ഓമല്ലൂർ കുരിശടിയിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നടത്തിയ പ്രതിഷേധ സമരത്തിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.