കോട്ടയം: കിഴക്കൻ വെള്ളം ഇരച്ചെത്തിയതോടെ മധ്യകേരളത്തിലെ പലജില്ലയും വെള്ളത്തിലായി. കോട്ടയത്തും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളോട് ചേർന്നുകിടക്കുന്ന പടിഞ്ഞാറൻ മേഖലയിലും അപ്പർ കുട്ടനാട്ടിലുമാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലാണ്. പലയിടത്തും വ്യാപക കൃഷിനാശവും നേരിട്ടു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൃഷി സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. കഴിഞ്ഞ രണ്ടുവർഷത്തെ വിരിപ്പുകൃഷി പൂർണമായും നഷ്ടപ്പെട്ട കർഷകർ അതിജീവനത്തിൻെറ പാതയിലായിരുന്നു. അതിനിടെ ഉണ്ടായ കനത്ത മഴ കർഷകരുടെ എല്ലാ പ്രതീക്ഷകളും തകർത്തു. മട വീണ് ഏക്കറുകണക്കിന് കൃഷി നശിച്ചു. കുത്തൊഴുക്കിൽ ബണ്ടുകൾ തകർന്നതും ഇതിന് കാരണമായി. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ശക്തമായതോടെ കോട്ടയത്തുനിന്നും ഇടുക്കി-ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലേക്കുള്ള പൊതുഗതാഗതം ഭാഗികമായി. മഴ തുടരുന്നതിനാൽ മലയോര മേഖലയിലെ യാത്രകൾക്ക് ജില്ല ഭരണകൂടം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. പമ്പ ഡാം തുറന്നതും കിഴക്കൻ മേഖലകളിൽ മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. പമ്പ ഡാം തുറന്നത് അപ്പർകുട്ടനാടിനെ വീണ്ടും ദുരിതത്തിലാക്കും. കോട്ടയം-ഇടുക്കി ജില്ലകളോട് ചേർന്ന മലയോര പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടൽ തുടരുന്നതിനാൽ മണിമല-മീനച്ചിലാറുകളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആയിരക്കണക്കിന് കുടുംബങ്ങളെ ഞായറാഴ്ചയും അധികൃതർ മാറ്റിപ്പാർപ്പിച്ചു. മലയോര മേഖലയെല്ലാം ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. അയ്യായിരത്തോളം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. കോട്ടയം-വൈക്കം-ചങ്ങനാശ്ശേരി താലൂക്കുകളിൽ ഉൾപ്പെടുന്ന അപ്പർ കുട്ടനാടിൻെറ വിവിധ പ്രദേശങ്ങളിൽ മാത്രം ആയിരത്തിലധികം ഹെക്ടർ നെൽകൃഷിയാണ് മടവീണ് നശിച്ചത്. കോട്ടയം-കുമരകം-ചേർത്തല, ചങ്ങനാശ്ശേരി-ആലപ്പുഴ അടക്കം പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിർത്തിവെച്ചു. കെ.എസ്.ഇ.ബിയുടെ കീഴിലെ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.