മുണ്ടക്കയം: കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് അനുവദിച്ച കെട്ടിടത്തില്‍ സി.പി.എമ്മിൻെറ അനധികൃത ഒാഫിസ്. വിവാദമായതോടെ പഞ്ചായത്ത് അധികൃതരും പൊലീസുമെത്തി ഒഴിപ്പിച്ചു. മുണ്ടക്കയം പുത്തന്‍ചന്തയിൽ പഞ്ചായത്ത് വക സ്ഥലത്ത് ഡിപ്പോക്ക് നിര്‍മിച്ച ഇരുനില കെട്ടിടത്തിൻെറ താഴത്തെ നിലയിലെ മുറിയില്‍ പ്രവര്‍ത്തിച്ചുവന്ന സി.പി.എം ഒാഫിസാണ് ഒഴിപ്പിച്ചത്. പാര്‍ട്ടി കൊടികള്‍, മേശ, കസേര, കട്ടില്‍ എന്നിവയാണ് മുറിയില്‍ സൂക്ഷിച്ചിരുന്നത്. മുണ്ടക്കയം ബസ്സ്റ്റാന്‍ഡിലെ സ്ഥലപരിമിതിയും സ്റ്റേഷന് ഒാഫിസിൻെറ ശോച്യാവസ്ഥയും കണക്കിലെടുത്താണ് പുത്തന്‍ചന്തയിലെ 50 സൻെറ് സ്ഥലം കെ.എസ്.ആര്‍.ടി.സിക്കായി പഞ്ചായത്ത് നല്‍കിയത്. പി.സി. ജോര്‍ജ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 69 ലക്ഷം മുടക്കി രണ്ട് നിലയിലായി ഒാഫിസ് കെട്ടിടം, ഗാരേജ് എന്നിവ നിര്‍മിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് നിർമാണജോലികള്‍ ചെയ്തിരുന്ന കരാറുകാരൻെറ സഹായത്തോടെ പാര്‍ട്ടി സാമഗ്രികള്‍ സൂക്ഷിച്ചുവന്നത്. കെട്ടിടത്തിൻെറ നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും കരാറുകാരന്‍ അധികൃതർക്ക് താക്കോല്‍ കൈമാറിയിരുന്നില്ല. കരാറുകാരനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിർദേശം നല്‍കി. സര്‍ക്കാര്‍ കെട്ടിടത്തില്‍ പാര്‍ട്ടി ഒാഫിസ് പ്രവര്‍ത്തനം അനുവദിക്കിെല്ലന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് കൈയേറ്റക്കാരെ ഒഴിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു പറഞ്ഞു. അതേസമയം, ഇവിടെ സി.പി.എം ഒാഫിസ് പ്രവര്ത്തിക്കുന്നിെല്ലന്ന് ലോക്കല്‍ സെക്രട്ടറി പി.കെ. പ്രദീപ് അറിയിച്ചു. ഇതിന് പാര്‍ട്ടിയുമായി ബന്ധവുമില്ല. കെട്ടിടത്തിൻെറ വാച്ച്മാൻ സി.പി.എം അനുഭാവിയാണ്. വീട്ടിൽ സൂക്ഷിക്കാൻ കൊണ്ടുപോയ കൊടികൾ അവിടെ സൂക്ഷിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. KTL116 CPM office കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലെ സി.പി.എം ഒാഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.