ശാസ്താംകോട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കരുതൽ തടങ്കലിലാക്കി. മൈനാഗപ്പള്ളി ചിത്തിര വിലാസം സ്കൂളിനു സമീപം ചരിച്ചുവിള തെക്കതിൽ വീട്ടിൽ പി. ശ്രീലാലിനെയാണ് (23- ലൂസി) ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.
ഇയാൾക്കെതിരെ ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012 ഡിസംബർ ഏഴിന് രാത്രി 10.30 ന് മണ്ണൂർകാവ്-കല്ലുകടവ് റോഡിൽ ബൈക്കിൽ വന്ന ഗൃഹനാഥനെയും മകനെയും തടഞ്ഞുനിർത്തി ആക്രമിച്ചു, മേയ് 19ന് രാത്രി 9.30ന് കരുനാഗപ്പള്ളി അരുൺ ഐസ്ക്രീമിന്റെ ഔട്ട് ലെറ്റിൽ ജോലി നോക്കിവരുന്ന കലക്ഷൻ ഏജന്റിനെ ബൈക്കിൽനിന്ന് തള്ളിയിട്ട് പണം കവർന്ന കേസ്, 2023 ഫെബ്രുവരി 18ന് രാത്രി എട്ടിന് മൈനാഗപ്പള്ളി മാടൻനട ക്ഷേത്രത്തിൽ ഉത്സവസമയത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസ് എന്നിവയിലെ പ്രതിയാണിയാൾ. ഒളിവിലായിരുന്ന പ്രതിയെ ശാസ്താംകോട്ട എസ്.ഐ ഷാനവാസ്, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.