ശാസ്താംകോട്ട: ശൂരനാട് കെ.എസ്.ഇ.ബി ഓഫിസിലെ വർക്കർ ആയിരുന്ന തെക്കൻ മൈനാഗപ്പള്ളി ജയ നിവാസിൽ എൻ. ജയകുമാർ ജോലിക്കിടയിൽ ഷോക്ക് ഏറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ശൂരനാട് രണ്ട് ലൈൻമാൻമാരെ കരുനാഗപ്പള്ളി എക്സി.എൻജിനീയർ സസ്പെൻഡ് ചെയ്തു.
മരണം സംബന്ധിച്ച് ജയകുമാറിെൻറ ഭാര്യ െപാലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം നാലിന് വൈകീട്ട് ശൂരനാട് മറ്റത്ത് ജങ്ഷന് സമീപം പണി നടക്കുന്നതിനിടെയാണ് ജയകുമാർ അപകടത്തിൽപെട്ടത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പോസ്റ്റിൽ നിന്ന് വീണ് അപകടം പറ്റി എന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചത്.
എന്നാൽ, രണ്ട് ലൈൻമാൻമാർ ജയകുമാറിനെ പോസ്റ്റിൽ കയറ്റി ജോലി ചെയ്യിക്കുകയായിരുന്നുവെന്നും ഈ സമയം ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് അന്വേഷണവിധേയമായാണ് രണ്ട് ലൈൻമാൻമാരെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.