നാശത്തിലായ കഴുതുരുട്ടി റെയിൽവേ അടിപ്പാത
പുനലൂർ: കാടുമൂടി വെള്ളക്കെട്ടിനാൽ തകർച്ചയിലായ കഴുതുരുട്ടി റെയിൽവേ അടിപ്പാത യാത്രക്കാർക്ക് ഭീഷണിയാകുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ പ്രധാന ജനവാസ, എസ്റ്റേറ്റു മേഖലയിലേക്ക് വാഹനങ്ങളിലും കാൽനടയായും ആൾക്കാർ പോകുന്നത് ഈ പാതയിലൂടെയാണ്. ദേശീയപാതയിൽ നിന്നുമാണ് അടിപ്പാത ആരംഭിക്കുന്നത്. കഴുതുരുട്ടി മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ്, മറ്റ് നിരവധിയായ സ്ഥാപനങ്ങളിലേക്കും നെടുമ്പാറ, മാമ്പഴത്തറ, അമ്പനാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്.
കാൽനടക്കാർക്ക് മഴ സമയത്ത് പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അടിപ്പാതയിൽ വലിയ കുഴി രൂപപ്പെട്ട് വെള്ളക്കെട്ടായതിനാൽ ഇതു വഴി കാൽ നടയാത്ര പ്രയാസമാണ്. കൂടാതെ റെയിൽവേ ലൈനിൽ നിന്നും താഴേക്ക് വള്ളിപടർപ്പുകൾ വളർന്നുകിടക്കുന്നതും ഭീഷണിയാണ്. പലപ്പോഴും ഈ കാട്ടിൽ നിന്നും പാമ്പ് ഉൾപ്പടെ ഇഴജന്തുക്കൾ താഴേക്ക് വീഴാറുണ്ട്. രാത്രിയിൽ വെളിച്ചവുമില്ല. റെയിൽവേയാണ് അടിപ്പാത ഗതാഗത യോഗ്യമാക്കേണ്ടതെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.