പുന്നല കടശ്ശേരിയില്‍ പുലി പിടിച്ചെന്ന് സംശയിക്കുന്ന പശു

പുന്നല കടശ്ശേരിയിൽ ജനവാസമേഖലയില്‍ പുലിയിറങ്ങി

പത്തനാപുരം: പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കടശ്ശേരിയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം വനാതിര്‍ത്തിയിലെ ജനവാസമേഖലയില്‍ നിന്ന് കാണാതായ പശുവിന്‍റെ ജഡം കണ്ടെത്തി. കാല്‍പാടുകളുടെയും പശുവിന്റെ ശരീരത്തെ മുറിവുകളുടെയും അടിസ്ഥാനത്തില്‍ പുലി പിടിച്ചതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

കാട്ടാന ചെരിഞ്ഞ കടശ്ശേരി ചെളിക്കുഴി മേഖലയിലെ സ്വകാര്യ ഫാമില്‍ നിന്നാണ് പശുവിനെ കാണാതായത്. കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പ് പിടികൂടിയ ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസന്റെ ഉടമസ്ഥതയിലുള്ളതാണ് പശു. കേസില്‍ കുടുബാംഗങ്ങളെല്ലാം ജയിലിലായിരുന്നു. അതിനാല്‍ തന്നെ പശുക്കളെ സംരക്ഷിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

പ്രദേശത്ത് രാത്രി വന്യമൃഗശല്യം രൂക്ഷമാണ്‌. കാട്ടാനയുടെതടക്കമുള്ള മൃഗങ്ങളുടെ ശല്യം കൃഷിയിടങ്ങളില്‍ ഉണ്ടായതോടെയാണ് സ്വകാര്യ പുരയിടങ്ങളില്‍ കര്‍ഷകര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചത്. ഇത്തരം വേലിയില്‍ നിന്ന് ഷോക്കേറ്റാണ് കഴിഞ്ഞ ആഴ്ച കാട്ടാന ചരിഞ്ഞത്.

Tags:    
News Summary - In Punnala Kadassery-a tiger has landed in a residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.