കൊട്ടാരക്കര: എം.സി റോഡിലെ വൻ ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് ബുദ്ധിമുട്ടുന്നു. തുടർച്ചയായി ആറുദിവസമായി വൻ ഗതാഗതക്കുരുക്കാണ്.
ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് ഇല്ലാത്തതാണ് പ്രശ്നം. പുലമൺ ഭാഗത്ത് സിഗ്നൽ ലൈറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പൊലീസ് തന്നെയാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുമ്പോൾ മറ്റ് വാഹനങ്ങൾ ഇടറോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
എന്നാൽ ഇടറോഡിലൂടെയുള്ള വാഹനങ്ങളും നീങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായപ്പോൾ പൊലീസ് ബുദ്ധിമുട്ടിലായി. ഈ സമയം പട്ടികജാതി മോർച്ച പ്രവർത്തകർ പുലമൺ ജങ്ഷനിൽ നിന്ന് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് മന്ത്രിയുടെ വസതിയിൽ നിന്ന് 50 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ ഗതാഗതനിയന്ത്രണം പാടേ പാളി. ഒരു മണിക്കൂറിന് ശേഷമാണ് ഗതാഗതം ചെറിയ രീതിയിലെങ്കിലും നേരെയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.