കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ നിർമാണം നിലച്ച നിലയിൽ
കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ നിർമാണം തൂണുകളിൽ ഒതുങ്ങി. നിർമാണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും പണം നൽകാത്തതിനാൽ കരാറുകാരൻ ജോലി ഉപേക്ഷിച്ചതായാണ് വിവരം. അഞ്ചു മാസമായി ഒരു ജോലിയും നടക്കുന്നില്ല. കച്ചേരി ജങ്ഷനിലെ ഇടുങ്ങിയ കെട്ടിടത്തിൽനിന്ന് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഷൻ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു നിർമാണം. 1.7 കോടി രൂപ ചെലവിട്ടുള്ള കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബർ 21 നായിരുന്നു.
ഒന്നര വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊട്ടാരക്കര ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ സി.ഐ ഓഫിസ് പരസരത്ത് പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങളാണ് ഉയരുന്നത്. പൊലീസ് ട്രെയിനിങ് സെന്റർ, വനിത സെൽ വിഭാഗങ്ങൾക്കും പ്രത്യേക കെട്ടിടം നിർമിക്കുന്നുണ്ട്. ഇവയുടെ നിർമാണം തുടരുന്നുണ്ടെങ്കിലും പൊലീസ് സ്റ്റേഷന്റെ കാര്യത്തിൽ അവഗണനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.