കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പിന്നിൽ സാമൂഹികവിരുദ്ധശല്യവും കഞ്ചാവ് വിൽപനയും തകൃതി. കൊട്ടാരക്കര പൊലീസോ എക്സൈസോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
വൈകീട്ടും രാത്രിയിലുമാണ് സാമൂഹികവിരുദ്ധർ തമ്പടിച്ച് കഞ്ചാവ് വിൽപന നടത്തുന്നത്. പൊലീസിന്റെ രാത്രികാല പേട്രാളിങ് ശാശ്വതമാവാത്തതാണ് സാമൂഹികവിരുദ്ധശല്യം വർധിക്കാൻ കാരണം. കൊട്ടാരക്കരയിലെ എക്സൈസ് ഉദ്യോഗസ്ഥർ പ്രശ്നബാധിത പ്രദേശങ്ങളിൽ പരിശോധനക്ക് വരാത്തത് രാത്രികാല യാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. സുരക്ഷിതമായി സ്ത്രീകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ടൗണിൽ. പിങ്ക് പൊലീസ് ഉണ്ടെങ്കിലും ഫലവത്താവുന്നില്ല.
പുതുവത്സരദിനമായതോടെ പൊലീസിന്റെയും എക്സൈസിന്റെയും സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചത് ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ പ്രവർത്തനം നിലച്ച് പഴയ പടിയാകുന്ന സാഹചര്യമാണ്. ബസുകളുടെ പിന്നിൽ ആരും ശ്രദ്ധിക്കാത്ത ഭാഗങ്ങളിലാണ് കഞ്ചാവ് വിൽപന. സ്കൂൾ-കോളജ് വിദ്യാർഥികളാണ് കഞ്ചാവ് വാങ്ങാൻ കൂടുതലായി എത്തുന്നത്. സാധാരണ കഞ്ചാവ് ലോബിയിലെ ഒരു കണ്ണിയെ പിടികൂടിയശേഷം പൊലീസ് കേസ് അവസാനിപ്പിക്കുകയാണ് പതിവ്. താലൂക്ക് വികസന സമിതിയിൽ ഇക്കാര്യങ്ങൾ പലതവണ ചർച്ച ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല. കഞ്ചാവ് ലോബിയെ പൂർണമായും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ഒഴിപ്പിക്കാൻ നടപടികളുണ്ടാവണമെന്നാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.