കൊട്ടാരക്കര: നഗരത്തിൽ ഗതാഗത നിയന്ത്രണവും ഓട നവീകരണവും പാളുന്നു. രാവിലെയും വൈകീട്ടും ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് സാധിക്കാതെ വരുന്നു. ചന്തമുക്കിലും പുലമൺ ജങ്ഷനിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ചന്തമുക്കിൽ പുത്തൂരിലേക്കും, കൊല്ലത്തേക്കും ഓയൂരിലേക്കും പോകുന്ന വഴിയിൽ ഒരു പൊലീസുകാരനാണുള്ളത്. രോഗികളെ കൊണ്ട് വരുന്ന വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം റോഡിൽ കിടക്കുകയാണ്. പലയിടത്തും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തത് പ്രശ്നമാണ്.
ചന്തമുക്കിൽ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടും ഫലപ്രദമായില്ല. താലൂക്ക് വികസന യോഗത്തിൽ ഗതാഗത നിയന്ത്രണം പരിഹരിക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും പൊലീസിനെ നിയമിക്കുകയും ചെയ്യുമെന്ന് പലതവണ ആവശ്യം ഉയർന്നിട്ടും നടപടി ഉണ്ടായില്ല. ദേശീയ പാത കടന്നു പോകുന്ന പുലമൺ ഭാഗത്ത് വലിയ ഗതാഗത തടസ്സമാണ് നേരിടുന്നത്.
എം.സി റോഡിനോട് ചേർന്നുള്ള ഓടകൾ നവീകരിക്കാത്തതിനാൽ അഴുക്കമാലിന്യം റോഡിലൂടെ ഒഴുകുന്നു. പല കാൽനടയാത്ര യാത്രികരും ഓടയിൽ വീണ് കാലൊടിയുന്നത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.