കൊട്ടാരക്കര ഉമ്മന്നൂർ വിലങ്ങറ പിണറ്റിൻമുകളിൽ തടിമില്ലിലുണ്ടായ വൻ തീപിടിത്തം

വിലങ്ങറയിൽ വൻ തീപിടിത്തം; തടിമില്ല് കത്തിനശിച്ചു

കൊട്ടാരക്കര: ഉമ്മന്നൂർ വിലങ്ങറ പിണറ്റിൻമുകളിൽ തടിമില്ല് പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 8.30ഓടെ ഉമ്മന്നൂർ വിലങ്ങറ റിട്ട. പ്രഫസർ മേലേവിള പുത്തൻവീട്ടിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള തടിമില്ലാണ് കത്തിനശിച്ചത്. അപകട കാരണം വ്യക്തമല്ല. ബേബിയുടെ വീടിന്‍റെ മുന്നിലാണ് തടിമില്ല് പ്രവർത്തിക്കുന്നത്. തടിമില്ല് കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ഒരു കണക്ഷൻ മാത്രമുണ്ടായിരുന്നതിനാൽ പ്രവർത്തിച്ചില്ല. സ്ഥാപനത്തിന്‍റെ മധ്യഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി ഉരുപ്പടികൾ കത്തി നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. സമീപവാസിയാണ് തീപിടിത്തം കണ്ടത്.

കൊട്ടാരക്കരയിൽനിന്ന് രണ്ട്, കുണ്ടറ, കുന്നിക്കോട് എന്നിവിടങ്ങളിൽ നിന്നായി ആകെ നാല് യൂനിറ്റ് ഫയർ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Tags:    
News Summary - Massive fire in Vilangara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.