കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ ട്രോമാ കെയർ കെട്ടിടത്തിനു പിന്നിലായി തീപടർന്നത് പരിഭ്രാന്തി പരത്തി. ഓക്‌സിജൻ പ്ലാന്റിനു സമീപം കരിയിലകളിലും ചപ്പുചവറുകളിലും പടർന്ന തീ ഇലക്ട്രിക് കേബിളുകളിലേക്കും പടർന്നു. അഗ്നിരക്ഷാസേന തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

ജനറേറ്റർ മുറിയിലേക്കോ ഓക്‌സിജൻ പ്ലാന്‍റിലേക്കോ തീ പടരാൻ സാധ്യത ഏറെ ആയിരുന്നെന്നും വൈകിയിരുന്നെങ്കിൽ വലിയ അപകടം ഉണ്ടായേനെയെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. വലിയ തോതിൽ പുക ഉയർന്നതോടെയാണ് തീ പടരുന്ന വിവരം ജീവനക്കാർ അറിയുന്നത്. ഉടൻതന്നെ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകരെ സ്ഥലത്തേക്കു പ്രവേശിപ്പിക്കാത്തത് പ്രതിഷേധത്തിനു കാരണമായി. ആശുപത്രിയിൽ നടക്കുന്ന സംഭവങ്ങൾ പുറത്തറിയരുതെന്നും മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കരുതെന്നും കർശന നിർദേശമാണ് അധികൃതർ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.

Tags:    
News Summary - Fire at Kottarakkara Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.