കരുനാഗപ്പള്ളി: അതിർത്തി തർക്കത്തിന് കാരണമായ മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ട വാർഡ് മെംബറെ ഹെൽമറ്റിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവും മകനും പൊലീസ് പിടിയിലായി. പാവുമ്പ തെക്ക് ഏവൂർ ഭവനത്തിൽ സുരേഷ് (52), മകൻ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്.
അയൽവീടിന് ഭീഷണിയായി ഇവരുടെ പറമ്പിൽ വളർന്ന് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്ത് മെംബറെയാണ് ആക്രമിച്ചത്. മെംബറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട പിതാവിനെ സഹായിക്കാനെത്തിയ മകൻ കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് മെംബറുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ മെംബർ കരുനാഗപ്പളളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മെംബറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമീഷണറുടെ ചുമതലയുളള കൊല്ലം സിറ്റി ഡി.സി.ആർ.ബി എ.സി.പി എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.