അഞ്ചൽ: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ പുണെയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകം പൊടിയാട്ടുവിള മധു മന്ദിരത്തിൽ പ്രീതി(ചിഞ്ചു-29)യാണ് മരിച്ചത്. മകൾ സ്ത്രീധന പീഡനത്തിെൻറ ഇരയാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ ആരോപിച്ചു. പുണെയിൽ സകുടുംബം സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി അഖിലാണ് പ്രീതിയുടെ ഭർത്താവ്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിെൻറ പേരിൽ പ്രീതി പീഡിപ്പിക്കപ്പെട്ടിരുന്നതായും പലപ്പോഴായി ആറ് കോടിയോളം രൂപ അഖിലിന് നൽകിയിരുന്നതായും പറയപ്പെടുന്നു.
പുണെയിലുള്ള പ്രീതിയുടെ സഹോദരൻ എത്തുന്നതിന് മുമ്പ് ഭർതൃവീട്ടുകാർ സംസ്കാരം നടത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. വിവരമറിഞ്ഞ് പുണെയിലെത്തിയ മാതാപിതാക്കൾ നടപടികൾക്ക് ശേഷം പ്രീതിയുടെ മൃതദേഹം ഏറ്റുവാങ്ങി. ആംബുലൻസ് മാർഗം നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: മധുസൂദനൻ പിള്ള. മാതാവ്: അംബിക. സഹോദരൻ: മഞ്ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.