പമ്പ് ജീവനക്കാരനെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍

പത്തനാപുരം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പാതിരിക്കൽ സ്വദേശി സൂരജ് ആണ് (28) അറസ്റ്റിലായത്. കഴിഞ്ഞ 25ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പത്തനാപുരം പുനലൂര്‍ പാതയില്‍ നടുക്കുന്ന് അയ്യപ്പ ഫ്യൂവൽസിലെ ജീവനക്കാരനായ പിറവന്തൂർ വാഴത്തോപ്പ് അനന്തു ഭവനിൽ സാബുവിനാണ് മർദനമേറ്റത്. മദ്യലഹരിയിലെത്തിയ സൂരജ് നിയമവിരുദ്ധമായി പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിൽ പ്രകോപിതനായാണ് ആക്രമിച്ചത്. അക്രമത്തിനിടെ നിലത്തു വീണ ജീവനക്കാരന്റെ തലക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.