ലൈഫ് ഫ്ലാറ്റ്: പുനലൂർ നഗരസഭയിൽ യു.ഡി.എഫ് ബഹിഷ്കരണം

പുനലൂർ: ലൈഫ് പദ്ധതി ഫ്ലാറ്റുകൾക്കായി ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള അർഹത മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഗൂഢനീക്കം നടത്തുന്നെന്ന് ആരോപിച്ച് നഗരസഭ കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് ലൈഫ് ഫ്ലാറ്റുകൾ സംബന്ധിച്ച് ചർച്ച നടന്നത്. 2017ൽ തയാറാക്കിയ ഭൂരഹിത പട്ടികയിലെ 659 പേരിൽനിന്ന് 39 പേർക്കാണ് ഇപ്പോൾ ഫ്ലാറ്റ് നൽകുന്നത്. അർഹത മാനദണ്ഡപ്രകാരം ക്ലേശ ഘടകങ്ങൾ പരിശോധിച്ചാകണം ഗുണഭോക്താക്കളെ നിർണയിക്കേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ അവലോകന സമിതി രൂപവത്കരിച്ച് അർഹതയുള്ളവർക്ക് ഫ്ലാറ്റുകൾ നൽകണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം വൈസ് ചെയർമാൻ നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നു. ബഹളത്തിനൊടുവിൽ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പട്ടണത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഭൂരഹിതരായ 1620 പേരും ഭൂമിയുള്ള ഭവനരഹിതരായ 600 ലധികം പേരുമുള്ളപ്പോൾ ലിസ്റ്റിൽ ക്രമക്കേട് കാട്ടുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഡെപ്യൂട്ടി ലീഡർ സാബു അലക്സ്, കൗൺസിലർമാരായ എൻ. സുന്ദരേശൻ, കെ. കനകമ്മ, ബീനാ ശാമുവൽ, എസ്. പൊടിയൻ പിള്ള, എം.പി. റഷീദ് കുട്ടി, റംലത്ത് സഫീർ തുടങ്ങിയവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.