അഞ്ചൽ: കൃഷിയിടങ്ങളിലേക്ക് മദ്യക്കുപ്പികൾ ഉടച്ചിടുന്നത് കർഷകർക്ക് ഭീഷണി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് കാഞ്ഞിരത്തറ ഏലായിലാണ് കുപ്പിച്ചില്ലുകൾ എറിയുന്നത്. വയലിന് സമാന്തര റോഡിൻെറ വശങ്ങളിലിരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ തറയിൽ എറിഞ്ഞുടച്ച് ചില്ലുകൾ വയലിലേക്ക് എറിയുകയാണ്. കുപ്പിച്ചില്ലുകൾ റോഡിലും ചിതറിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറി. കഴിഞ്ഞദിവസം വിഷുവിപണിയിൽ എത്തിക്കുന്നതിന് കാർഷികവിഭവങ്ങൾ രേഖരിക്കുന്നതിനായി പുലർച്ച സ്വന്തം വയലിലിറങ്ങിയ തടിക്കാട് സ്വദേശിയായ കർഷകൻെറ കാലിൽ ആഴത്തിൽ കുപ്പിച്ചില്ല് തറച്ചുകയറി. കാലിൻെറ തള്ളവിരലിൽ നാല് തുന്നിക്കെട്ടുണ്ട്. സമാനമായ അനുഭവം മറ്റ് കർഷകർക്കും അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും പരിക്കേറ്റ കർഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.