(ചിത്രം) കൊല്ലം: പത്ത് വർഷമായി അരിപ്പയിൽ തുടർന്നുവരുന്ന ഭൂസമരം പരിഹരിക്കണമെന്നും ചെങ്ങറ പട്ടയ ഉടമകള്‍ക്ക് അതത് ജില്ലകളില്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ-റെയിൽ ഉൾപ്പെടെ വൻകിട പദ്ധതികൾക്ക് ഭൂമി കണ്ടെത്തുന്നതിൽ ധിറുതി പിടിക്കുന്ന സർക്കാർ ചെങ്ങറ-അരിപ്പ ഭൂസമരങ്ങളെ അവഗണിക്കുകയാണെന്ന് എം.പി പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന ജന. സെക്രട്ടറി വി. രമേശന്‍ അധ്യക്ഷത വഹിച്ചു. സി.എസ്. മുരളി, തൊള്ളൂര്‍ രാജഗോപാല്‍, കേരള വേടർ സമാജം സംസ്ഥാന പ്രസിഡന്‍റ് പട്ടംതുരുത്ത് ബാബു, ബബൂല്‍ ദേവ്, ആദിവാസി ദലിത് മുന്നേറ്റ സമിതി തിരുവനന്തപുരം ജില്ല സെക്രട്ടറി ഷൈനി, പ്രസിഡന്‍റ് സുകേശിനി, കൊല്ലം ജില്ല സെക്രട്ടറി വി.സി.വിജയന്‍, പി. മണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.