യുദ്ധഭൂമിയിലും കൈക്കൂലി, നാടണഞ്ഞ് സൽമാൻ

(ചിത്രം) ഇരവിപുരം: എങ്ങോട്ട് തിരിഞ്ഞാലും വെടിയൊച്ചയും സ്ഫോടനങ്ങളും. യുദ്ധത്തിന്‍റെ നടുക്കുന്ന ഓർമകളുമായി നാട്ടിലെത്തിയ വടക്കേവിള അക്കരവിള നഗർ 146 സൽമാൻ കോട്ടേജിൽ സലിം - ഷെമി ദമ്പതികളുടെ മകൻ സൽമാൻ, തനിക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നത് യുദ്ധത്തെക്കാൾ ഭീകരമായ അനുഭവമായിപോയെന്ന് പറയുന്നു. ഖാർകിവിൽനിന്ന് ലിവിയിലേക്ക് പോകാൻ മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കയറണമെങ്കിൽ 800 ഡോളർ കൈക്കൂലിയായി പൊലീസും ടിക്കറ്റ് പരിശോധകനുമാണ് ആവശ്യപ്പെട്ടത്. ആ തുക ഇല്ലാത്തതിനാൽ മറ്റൊരു വഴിയെ പ്ലാറ്റ്ഫോമിലെത്താൻ നോക്കിയപ്പോൾ അവിടെ പിടികൂടിയവർ കൈയിലുണ്ടായിരുന്ന 150 ഡോളർ വാങ്ങിയാണ് വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.