നാടണഞ്ഞതിൽ ആശ്വാസം; യുദ്ധഭൂമിയിൽ കുടുങ്ങിയവരെ ഓർത്ത് വേദനയും

യുക്രെയിനിലെ പടിഞ്ഞാറൻ മേഖലയിലെ യൂനിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയാണ് അജീഷ കൊല്ലം: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വവും മുഷിപ്പിക്കുന്ന യാത്രയും കഴിഞ്ഞ് നാടി‍ൻെറ സ്നേഹച്ചൂടിലേക്ക് തിരികെയെത്താൻ കഴിഞ്ഞതി‍ൻെറ ആശ്വാസം നിറഞ്ഞിരുന്നു കൊട്ടാരക്കര സ്വദേശിനി അജീഷ സന്തോഷി‍ൻെറ സ്വരത്തിൽ. എന്നാൽ, വാക്കുകളിൽ ഇപ്പോഴും യുദ്ധമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന പരിചിതരും അപരിചിതരുമായ ആയിരങ്ങളെക്കുറിച്ചുള്ള ആശങ്കയാണ്. റുമേനിയയിൽനിന്ന് ഇന്ത്യയുടെ ആദ്യഘട്ട രക്ഷാദൗത്യത്തി‍ൻെറ ഭാഗമായി നാട്ടിലെത്തിയ യുക്രെയിനിൽ നിന്നുള്ള വിദ്യാർഥി സംഘത്തിലാണ് അജീഷയും ഞായറാഴ്ച വീടണഞ്ഞത്. യുദ്ധത്തി‍ൻെറ അലയൊലികൾ അധികമെത്താത്ത യുക്രെയി‍ൻെറ പടിഞ്ഞാറൻ മേഖലയായ ചേർനിവ്ത്സിയിലുള്ള ബുകോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിനിയാണ് അജീഷ. 'യുദ്ധത്തി‍ൻെറ രൂക്ഷത ഞങ്ങൾക്ക് നേരിട്ട് അനുഭവിക്കേണ്ടിവന്നില്ല. ഞങ്ങളുടെ കുറച്ച് അടുത്ത മേഖല വരെ ആക്രമണം എത്തിയെങ്കിലും ഞങ്ങൾ സുരക്ഷിതരായിരുന്നു. അതിർത്തികൾ വഴി രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ എത്താൻ കഴിഞ്ഞതിനാൽ ഗതാഗതത്തിനുൾപ്പെടെ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബസിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ റുമേനിയയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. അതിനാൽ പെട്ടെന്ന് നാട്ടിലെത്താൻ കഴിഞ്ഞു.' -അജീഷ പറഞ്ഞു. അപ്പോഴും ഇനിയും ആയിരങ്ങൾ രക്ഷപ്പെടാൻ ബാക്കിയാണ് എന്നതാണ് അജീഷയുടെ നോവേറ്റുന്നത്. 'സത്യത്തിൽ ഏറ്റവും ആദ്യം രക്ഷപ്പെടുത്തേണ്ടത് കിയവ്, ഖർകീവ് പോലുള്ള സ്ഥലങ്ങളിൽ ഭക്ഷണം പോലുമില്ലാതെ ബങ്കറിലും മറ്റും ഒളിച്ചുകഴിയുന്നവരെയാണ്. അവർക്കാണ് സഹായം അത്യാവശ്യം. ഞങ്ങളുടെ യൂനിവേഴ്സിറ്റി വിദ്യാർഥികൾ തന്നെ കിയവിൽ നിന്ന് വിമാനം കയറാൻ പോകുകയും യുദ്ധം കാരണം അതിന് കഴിയാതെ എംബസിയിൽ കുടുങ്ങിക്കിടക്കുകയുമാണ്. അവർക്ക് ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് കേട്ടത്. അത്തരത്തിൽ ആയിരങ്ങളാണ് അവിടെയുള്ളത്. അവരെ രക്ഷപ്പെടുത്താൻ എത്രയും പെട്ടെന്ന് ഇടപെടൽ ഉണ്ടാകണം എന്നത് മാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം.' യാത്രയുടെ ക്ഷീണത്തിനിടയിലും സഹജീവനുകളോടുള്ള കരുതൽ നിറച്ച സ്വരത്തിൽ അജീഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.