കൊല്ലം: കോവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നീണ്ടകര ഫിഷിങ് ഹാർബറിൻെറ പ്രവർത്തനം നിർത്തിവെക്കാൻ കലക്ടർ ഉത്തരവിട്ടു. നിലവിൽ ഹാർബറിൽ ജോലിചെയ്യുന്ന 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്നും ഹാർബറിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ ഉദ്യോഗസ്ഥർക്കും മത്സ്യവ്യാപാരികൾക്കും അനുബന്ധതൊഴിലാളികൾക്കും രോഗവ്യാപനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹാർബർ അടയ്ക്കണമെന്ന് നീണ്ടകര ഫിഷിങ് ഹാർബർ ഓൺസൈറ്റ് ഇൻസിഡൻറ് കമാൻഡർ കൂടിയായ കരുനാഗപ്പള്ളി എ.സി.പി റിപ്പോർട്ട് നൽകിയിരുന്നു. കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ജില്ല മെഡിക്കൽ ഓഫിസറും സമർപ്പിച്ച റിപ്പോർട്ടിലും സമാന സാഹചര്യം വിലയിരുത്തിയിരുന്നു. തുടർന്നാണ് നീണ്ടകര ഫിഷിങ് ഹാർബർ ഉടൻ അടച്ചിടാൻ ഉത്തരവിട്ടത്. ശക്തികുളങ്ങര ഹാർബറിലെ സ്ഥിതി രണ്ടുദിവസം വിലയിരുത്തി ആവശ്യമെന്നുകണ്ടാൽ അടച്ചിടാവുന്നതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.