ആലുവ: നഗരത്തില്‍ മോഷണത്തിന് ആസൂത്രണം ചെയ്ത് ആയുധങ്ങളുമായി എത്തിയ മോഷണസംഘത്തിലെ രണ്ട് പേര്‍കൂടി പിടിയില്‍.
കുപ്രസിദ്ധ മോഷ്ടാക്കളായ ഒറ്റപ്പാലം കല്ലടിപ്പാറയില്‍ പോക്കുംപടി ലക്ഷം വീട് കോളനി കിഴക്കുംപറമ്പില്‍ വീട്ടില്‍ ഉമ്മര്‍ (50), തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം അതിയൂർ ഭാഗത്ത് സിത്തരസന്‍ (27) എന്നിവരെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപെത്ത ഓവർ ബ്രിഡ്ജ് ഭാഗത്തുനിന്ന് പിടികൂടിയത്. പ്രതികള്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി മോഷണക്കേസുകളില്‍ ഉൾപ്പെട്ടവരാണ്.
അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടര്‍ പി.എസ്. രാജേഷ്, എസ്.ഐമാരായ ആർ. വിനോദ്, പി. സുരേഷ്, ഇ.എ. അബ്ദുൽ അസീസ്, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ എ.എം. ഷാഹി, സി.പി.ഒമാരായ എം.എ. സുധീര്‍, എൻ.ജെ. ജോർജ് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.