കാഞ്ഞങ്ങാട് ടൗൺ സ്ക്വയറി‍െൻറ ഭാഗമായുള്ള തുറന്ന തിയറ്ററി‍െൻറ രൂപകൽപന

ടൗൺ സ്ക്വയർ പ്രവൃത്തി വേഗത്തിലാക്കുന്നു; കാഞ്ഞങ്ങാട് നഗരത്തിെൻറ മുഖം മാറും

കാഞ്ഞങ്ങാട‌്: ടൗൺസ‌്ക്വയറി‍െൻറ പ്രവൃത്തി വേഗത്തിലാക്കുന്നു. 4. 98 കോടിയുടെ പദ്ധതിക്ക‌് ഭരണാനുമതി നേരത്തേ തന്നെ ലഭിച്ചിരുന്നു. കാസർകോട‌് വികസന പാക്കേജിൽപെടുത്തി നേരത്തേ വകയിരുത്തിയ 52 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി 5.5 കോടിയുടെ പദ്ധതിയാണ‌് നടപ്പാക്കാൻ പോവുന്നത്. ടൗൺ സ്ക്വയർ 1.53 ഹെക്ടർ സ്ഥലത്ത് വ്യാപിക്കുമെന്നാണ‌് കണക്കാക്കുന്നത‌്. ഹോസ‌്ദുർഗ‌് കോട്ടയുടെ സമീപത്ത‌് 60 സെൻറ് സ്ഥലം റവന്യുവകുപ്പ‌് ടൗൺസ‌്ക്വയർ നിർമിക്കാനായി ടൂറിസം വകുപ്പിന‌് വിട്ടുനൽകിയിരുന്നു. നഗരത്തിെൻറ പ്രധാനകേന്ദ്രവും ബസ‌്സ‌്റ്റാൻഡും നിൽക്കുന്ന കോട്ടച്ചേരിയിൽനിന്ന‌് അര കിലോമീറ്റർ തെക്ക‌് പുതിയകോട്ടയിലാണ‌് സ്ഥാപിക്കുക.

മുനിസിപ്പൽ കാര്യാലയവും ഭരണ സംബന്ധമായ കെട്ടിടങ്ങളും പൊലീസ് സ്റ്റേഷനും കോടതിയുമെല്ലാം ഉൾപ്പെടുന്ന നഗരഭരണ സിരാകേന്ദ്രത്തിലായിരിക്കും സ്‌ക്വയർ. ഏഴുകോടി എഴുപത്തഞ്ചു ലക്ഷം രൂപയുടെ പദ്ധതിയാണ‌് ആദ്യം സമർപ്പിച്ചത‌്. തുടർന്നുള്ള ചർച്ചയിൽ ചില മാറ്റങ്ങൾകൂടി പരിഗണിച്ചു.

ഒരേസമയം 15കാറുകൾക്കും 20 ടൂവീലറുകൾക്കും പാർക്ക‌് ചെയ്യാനുള്ള സ്ഥലം, കച്ചവടസ്ഥാപനങ്ങൾക്കുള്ള സൗകര്യം, റെയിൻ പവലിയനും അനുബന്ധമായി കച്ചവടത്തിനുള്ള സൗകര്യവും, റാമ്പുകൾ, ഇരിപ്പിടങ്ങൾ, സ‌്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്ക്‌ പ്രത്യേക സൗകര്യം, സ‌്റ്റോർ റൂം, ഇലക്ട്രിക്കൽ റൂം, ലഘുഭക്ഷണശാല, ഗെയിമിങ‌് സോൺ, പ്രദർശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, സി.സി.ടി.വി സംവിധാനം, സെക്യൂരിറ്റി കാബിൻ, പരസ്യബോർഡുകൾ െവക്കാനുള്ള സംവിധാനം, വാട്ടർ ടാങ്ക‌്, ദിശാസൂചന നൽകുന്ന ബോർഡുകൾ, ആംഫി തിയറ്റർ, ആർട്ട‌് ഗാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ടൗൺ സ്ക്വയറി‍െൻറ പ്രവൃത്തിയുടെ ഭാഗമായി 40 വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പ് കെട്ടിടം പൊളിച്ച് നീക്കിയിരുന്നു.

Tags:    
News Summary - Town Square work speeds up; The face of Kanhangad city will change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.