കാഞ്ഞങ്ങാട്: സ്വന്തം നാട്ടിൽ തേന്റതായ ശില്പം പണിയണമെന്നാണ് ആഗ്രഹമെന്ന് വിശ്വപ്രസിദ്ധ ശില്പി കാനായി കുഞ്ഞിരാമൻ. മഹാകവി കുട്ടമത്തിെന്റ പേരിലുള്ള പുരസ്കാരത്തിന് നിര്‍മിച്ച ശിൽപം കൈമാറുമ്പോഴാണ് കാനായി ആഗ്രഹം പ്രകടിപ്പിച്ചത്.
തെന്റ ജീവിതവും കർമവും ഭൂരിഭാഗവും സംസ്ഥാനത്തിെന്റ തെക്കന്‍ മേഖലയിലായിരുന്നു. അതുകൊണ്ടുതന്നെ ജന്മനാടിന് തേന്റതായ സംഭാവന നല്കാന് കഴിഞ്ഞിട്ടില്ല.
കാഞ്ഞങ്ങാട് നഗരസഭ മുന്‍കൈയെടുത്താല്‍ ശില്പം നിര്‍മിക്കാന്‍ താന്‍ തയാറാണെന്നും കാനായി പറഞ്ഞു. ഈ വര്‍ഷത്തെ കുട്ടമത്ത് അവാര്‍ഡ് നേടിയ കവി മാധവന് പുറച്ചേരിക്ക് നല്‍കാനുള്ള ശില്പം കാനായിയാണ് നിർമിച്ചത്. കാനായിയുടെ അതിയാമ്പൂരിലുള്ള വീട്ടില്‍ നിന്നും കുട്ടമത്ത് സ്മാരക സമിതി പ്രസിഡന്റ് ഡോ. പി.വി. കൃഷ്ണകുമാറും സെക്രട്ടറി കെ.വി. മനോജ് മാഷും ചേര്‍ന്ന് ശില്പം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.