കാഞ്ഞങ്ങാട്: 11കാരിയെ പീഡിപ്പിച്ച 73കാരനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. അജാനൂർ പഞ്ചായത്തിലെ വയോധികനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം നൽകുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ വല്യച്ഛനാണ് പ്രതി. കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ കടന്നുപിടിച്ചെന്നാണ് കുട്ടി മൊഴിനൽകിയത്. മറ്റൊരു സംഭവത്തിൽ നാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.